ന്യൂഡൽഹി: പീഡനക്കേസിൽ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതിയും മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന് ലക്‌നൗവിലെ പ്രത്യേക കോടതി വിധിച്ചു. കേസിലെ മറ്റ് നാല് പ്രതികളെ വെറുതെ വിട്ടു.
ഇന്ന് (12ന്) ശിക്ഷ വിധിക്കുമെന്ന് അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജി പവൻകുമാർ റായി അറിയിച്ചു.
പീഡനത്തിനിരയായ യുവതിയും രണ്ട് സാക്ഷികളും കേസിൽ കൂറുമാറിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സമാജ്‌വാദി പാർട്ടി സർക്കാരിൽ മന്ത്രിയായിരുന്ന പ്രജാപതിക്കെതിരെ 2017ഫെബ്രുവരിയിലാണ് പീഡനത്തിന് കേസെടുക്കുന്നത്. എസ്.പിയുടെ മുതിർന്ന നേതാവും കൂട്ടാളികളും തന്നെ രണ്ട് തവണ പീഡിപ്പിച്ചെന്നും പ്രായപൂർത്തിയാകാത്ത തന്റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് മറ്റ് കുറ്റവാളികൾ. ശുക്ല അമേഠിയിൽ റവന്യൂ ക്ലർക്ക് ആയിരുന്നു. തിവാരി കരാർ ജീവനക്കാരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |