ന്യൂഡൽഹി: ത്രിപുരയിലെ അക്രമ സംഭവങ്ങളിൽ ത്രിപുര പൊലീസ് യു.എ.പി.എ ചുമത്തിയ അഭിഭാഷകർക്കും പത്രപ്രവർത്തകർക്കുമെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള അടിയന്തര നടപടി എടുക്കരുതെന്ന് സുപ്രീം കോടതി. യു. എ.പി.എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമായ മുകേഷ്, അൻസാറുൾ ഹഖ് അൻസർ, പത്രപ്രവർത്തകനായ ശ്യാം മീര സിംഗ് എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എ.വി.രമണ, ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. കേസ് സംബന്ധിച്ച് കേന്ദ്രസർക്കാരിനും ത്രിപുര സർക്കാരിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |