സിംഗപ്പൂർ: ഇന്ത്യ-ചൈന ബന്ധം വഷളായ നിലയിലാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
ബീജിംഗ് നിരന്തരം ഉടമ്പടികൾ ലംഘിച്ച് പല നടപടികളുമെടുത്തു. ഇതേക്കുറിച്ച് അവർക്ക് ഇപ്പോഴും കൃത്യമായ വിശദീകരണമില്ല. ഉഭയകക്ഷി ബന്ധം എന്തായി തീരണം എന്നത് ഇപ്പോൾ ചൈനീസ് നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
സിംഗപ്പൂരിൽ 'പുതുലോകക്രമം' സംബന്ധിച്ച് നടന്ന സാമ്പത്തിക ഫോറത്തിനിടെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം സമാധാനം പുനഃസ്ഥാപിക്കാൻ അനിവാര്യമാണെന്ന് ഇന്ത്യ ചൈനയോട് പറഞ്ഞിട്ടുണ്ട്. വികസനം, ഉഭയകക്ഷി ബന്ധം മെച്ചപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇത് പ്രധാനമാണ്. ഇന്ത്യയുടെ നിലപാടിൽ ചൈനയ്ക്ക് ഒരു സംശയവുമുണ്ടാകില്ല. ഞാൻ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തി. ഞാൻ വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവർക്ക് കേൾക്കാൻ താൽപര്യമുണ്ടെങ്കിൽ അത് മനസിലായിരിക്കും." ജയ്ശങ്കർ വ്യക്തമാക്കി.
ലോകശക്തികളുടെ അധികാര ക്രമത്തിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട് എന്നത് ശരിയാണെങ്കിലും ചൈന അമേരിക്കയ്ക്ക് ബദൽ ആവുകയാണ് എന്ന വാദത്തിൽ കഴമ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |