SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.06 PM IST

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

flood

ഹൈദരാബാദ്: ബംഗളുരൂവിലും തമിഴ്നാട്ടിലും അനുഭവപ്പെട്ട കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലേയും പല വീടുകളിലും വെള്ളം കയറി. വടക്കൻ ബംഗളൂരുവും ചെന്നൈയിലെ മണലിയുമാണ് ഞായറാഴ്ച രാത്രി മഴവെള്ളത്തിൽ മുങ്ങിയത്. തമിഴ്നാട്ടിലെ കൊസസ്തലയാർ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. ആന്ധ്രാപ്രദേശിലെ നദികളിൽ നിന്നും വെള്ളം തമിഴ്നാട്ടിലേക്കെത്തുന്നതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. പല സ്ഥലത്തും ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേ സമയം, തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൂണ്ടി റിസർവോയറിൽ നിന്ന് വെള്ളം ഒഴുക്കിക്കളയുന്നത് കുറച്ചു.

ബംഗളൂരുവിൽ അല്ലലസാന്ദ്ര തടാകം നിറഞ്ഞൊഴുകിയത് സമീപപ്രദേശങ്ങളെ വെള്ളത്തിലാക്കി. പല റോഡുകളും മുങ്ങി. യെലഹങ്ക, നഗവര, കൊഗിളു, വിദ്യരന്യപുര എന്നിവടങ്ങളിലാണ് ബെംഗളൂരുവിൽ വെള്ളപ്പൊക്കമുണ്ടായത്.

അതേസമയം, ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. 140 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നെല്ലൂരിലെ പെന്ന നദിയിൽ കാണപ്പെടുന്നത്.

പെന്ന നദിയിൽ നിന്ന് വെള്ളം അനിയന്ത്രിതമായി കരകവിഞ്ഞൊഴുകുകയാണ്. 35000 ത്തിലധികം ജനങ്ങൾ 90ലധികം വരുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഞായറാഴ്ച മുതൽ മഴ അനുഭവപ്പെടുത്തതിനാൽ രക്ഷാപ്രവ‌ർത്തനം സുഗമമായി നടക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 40 പേർ മഴക്കെടുതിയിൽ മരിച്ചു.

Listen to the latest songs, only on JioSaavn.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FLOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.