മുംബയ്: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വാങ്ക്‌ഡെയുടെ ജനനസർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് മാലിക്കിനെതിരെ വാങ്ക്ഡെയുടെ പിതാവ് ധ്യാൻദേവ് കച്റൂജി വാങ്ക്ഡെ നൽകിയ അപകീർത്തി കേസ് പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം, പൊതുസമക്ഷത്തിലും സമൂഹമാദ്ധ്യമങ്ങളിലും വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അത് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഒരു പൊതുസേവകനെന്ന നിലയിൽ വാങ്ക്ഡെക്കെതിരെ വിമർശനങ്ങൾ ഉയരാമെന്നും, നവാബ് മാലിക് ഉയർത്തിയ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ആരോപണങ്ങൾ ഉന്നയിക്കും മുമ്പ് മാലിക് ഇവ യാഥാർത്ഥ്യമാണോയെന്ന് പരിശോധിച്ചിരിക്കണം -കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |