ലക്‌നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ള വിമത കോൺഗ്രസ് എം.എൽ.എ അദിതിസിംഗും മുൻ ബി.എസ്.പി എം.എൽ.എ വന്ദന സിംഗും ബി.ജെ.പിയിൽ ചേർന്നു. ബുധനാഴ്ച ലക്‌നൗവിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ബി.ജെ.പി നേതൃത്വം ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.
യു.പി ബി.ജെ.പി അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവർക്കും പാർട്ടിയിൽ അംഗത്വം നൽകിയത്.
കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്. 2017ൽ കോൺഗ്രസ് ടിക്കറ്റിലാണ് അദിതി സിംഗ് റായ്ബറേലിയിൽ നിന്ന് വിജയിച്ച് യു.പി നിയമസഭയിലേക്കെത്തിയത്. ഇതിന് ശേഷം കോൺഗ്രസ് നേതാക്കളെ നിരന്തരം വിമർശിക്കുകയും ബി.ജെ.പി അനുകൂല പ്രസ്താവനകൾ നടത്തുകയും ചെയ്തതോടെ അദിതി കോൺഗ്രസിൽ നിന്നകന്നു.
അസംഖണ്ഡ് ജില്ലയിലെ സിഗ്രിയിൽ നിന്നുള്ള മുൻ ബി.എസ്.പി എം.എൽ.എയായിരുന്നു വന്ദന സിംഗ്. ഈ വർഷം ജൂണിൽ വന്ദനയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |