ജയ്‌പൂർ:മഹാരാഷ്ട്രയിൽ വരുന്ന മാർച്ചിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന കേന്ദ്രമന്ത്രി നാരായണ റാണെയുടെ പ്രസ്താവന ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടുവർഷം ബാക്കിനിൽക്കെയാണ് ബി.ജെ.പി അധികാരമേറ്റെടുക്കുമെന്ന റാണെയുടെ പ്രഖ്യാപനം.
'മാർച്ച് മാസത്തോടെ ബി.ജെ.പി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. വലിയൊരു മാറ്റത്തിന് നിങ്ങൾ സാക്ഷികളാവും' ജയ്‌പൂരിൽ വച്ച് മാദ്ധ്യമങ്ങളോട് റാണെ പറഞ്ഞു. സർക്കാർ രൂപീകരിക്കാനാണെങ്കിലും താഴെയിറക്കാനാണെങ്കിലും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും റാണെ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്കെതിരെ 'കരണത്തടി' പരാമർശം നടത്തിയതിന് നാരായൺ റാണെയെ നേരത്തെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുൻ ശിവസേനനേതാവ് കൂടിയായ റാണെ, കേന്ദ്ര സൂക്ഷ്മ,ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് മന്ത്രിയാണ്. 2005ൽ ശിവസേന വിട്ട റാണെ 2017വരെ കോൺഗ്രസിൽ തുടർന്നു. പിന്നീട് മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷം എന്ന പാർട്ടിയുണ്ടാക്കി. 2019ൽ ബി.ജെ.പിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |