SignIn
Kerala Kaumudi Online
Saturday, 20 April 2024 7.55 AM IST

ബേട്ടി ബച്ചാവോ പദ്ധതിയുടെ ഫണ്ടിൽ 80% പരസ്യപ്രചരണത്തിന്

bati-bacho-bati-padho

ന്യൂഡൽഹി: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ 80 ശതമാനം ഫണ്ടും മാദ്ധ്യമപ്രചരണങ്ങൾക്കായി ചെലവഴിച്ചതായി സ്ത്രീ ശാക്തീകരണത്തിനായുള്ള പാർലിമെന്ററി കമ്മിറ്റി റിപ്പോർട്ട്.

2016 - 2019 കാലയളവിൽ ആകെ അനുവദിച്ച 446.72 കോടി രൂപയിൽ 78.91 ശതമാനവും മാദ്ധ്യമപ്രചരണത്തിന് വേണ്ടി മാത്രം ചെലവഴിച്ചെന്നാണ് കണ്ടെത്തൽ.

2014 മുതൽ 2020 വരെ (കൊവിഡ് സാമ്പത്തിക വർഷം ഒഴികെ) ആകെ ബജറ്റ് വിഹിതം 848 കോടി രൂപയായിരുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 622.48 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഫണ്ടിന്റെ 25.13 ശതമാനമായ 156.46 കോടി രൂപയാണ് കേന്ദ്ര ഭരണ സ്ഥാപനങ്ങളും സംസ്ഥാനങ്ങളും ചെലവഴിച്ചത്.

ലിംഗനിർണയ ഗർഭച്ചിദ്രത്തിനെതിരായ നടപടികൾ, ലിംഗാനുപാതം മെച്ചപ്പെടുത്തൽ പദ്ധതി എന്നിവയടക്കമുള്ള പ്രവർത്തനങ്ങൾ രാജ്യത്തെ 405 ജില്ലകളിലാണ് നടപ്പിലാക്കിയത്‌. ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള പദ്ധതിയുടെ പരസ്യത്തിന്റെ ചെലവ് സർക്കാർ പുനഃപരിശോധിക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു. ബി.ജെ.പി എം.പി ഹീന വിജയകുമാർ ഗാവിറ്റ് അദ്ധ്യക്ഷയായ സമിതിയുടെ റിപ്പോർട്ട് വ്യാഴാഴ്ചയാണ് ലോകസഭയിൽ അവതരിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BATI BACHO BATI PADHO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.