ന്യൂഡൽഹി: കൊവിഡ് മരണ നഷ്‌ടപരിഹാര പദ്ധതിയ്ക്ക് പ്രാദേശിക പത്രങ്ങളിലൂടെ വ്യാപക പ്രചാരണം നൽകാത്തതിന് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി വിമർശനം. ആകാശവാണിയിലൂടെ പ്രചരണം നൽകിയെന്നറിയിച്ച ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ആരാണ് ആകാശവാണി കേൾക്കുന്നതെന്ന് ജസ്‌റ്റിസ് എം.ആർ ഷാ, ജസ്‌റ്റിസ് ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ബുധനാഴ്ച വീണ്ടും വാദം കേൾക്കുന്നതിന് മുൻപ് പത്രങ്ങളിൽ പരസ്യം നൽകണമെന്ന് കോടതി അറിയിച്ചു.
മഹാരാഷ്ട്ര സർക്കാർ ഇതുവരെ 8000 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം വിതരണം ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. 87,000 അപേക്ഷകൾ ലഭിച്ചെന്നും ഈ മാസം 30നുള്ളിൽ 50,000 പേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും 121 പത്രങ്ങളിൽ പ്രചരണം നൽകിയതായും മഹാരാഷ്ട്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |