കൊൽക്കത്ത: കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കനത്ത വിജയം. 144 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 134 സീറ്റും ടി.എം.സി നേടി. നേരത്തെ അഞ്ചു സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. കോൺഗ്രസും ഇടത് പാർട്ടികളും രണ്ട് വീതം സീറ്റുകൾ നേടി.
ഡിസംബർ 19നാണ് വോട്ടിംഗ് നടന്നത്. കനത്ത സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ. 92.36 ശതമാനം വോട്ടുകൾ തൃണമൂൽ നേടിയെന്നാണ് റിപ്പോർട്ട്. ബംഗാളിൽ തുടർച്ചയായി പരാജയമേറ്റുവാങ്ങുന്ന ബി.ജെ.പിക്ക് കൈയിലുണ്ടായിരുന്ന രണ്ട് വാർഡുകൾ നഷ്ടമായത് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
സ്വതന്ത്രരായി വിജയിച്ച മൂന്നു സ്ഥാനാർത്ഥികൾ ഉടൻ തൃണമൂലിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയികളെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി മമതാബാനർജി നാളെ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ മേയറെ തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |