ബംഗളൂരു: ചൊവ്വാഴ്ച ആരംഭിച്ച ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ നിന്ന് മുൻ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും മകനും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ.വിജയേന്ദ്രയും വിട്ടുനിന്നു. യോഗം ഇന്നലെ അവസാനിച്ചു. യെദിയൂരപ്പ മുഖ്യമന്ത്രിപദം ഒഴിഞ്ഞ ശേഷം നടന്ന ആദ്യ എക്സിക്യുട്ടീവ് യോഗമാണിത്. സംസ്ഥാന ഭരണം, പാർട്ടി കെട്ടിപ്പടുക്കൽ, സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തും. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇരുവരും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് മുൻ ഉപമുഖ്യമന്ത്രി സി.എൻ.അശ്വത്നാരായണൻ പ്രതികരിച്ചു. അതേസമയം ദുബായിൽ കുടുംബസമേതം അവധിക്കാല ആഘോഷത്തിലായിരുന്ന യെദിയൂരപ്പ ഇന്നലെ തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |