സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് നേരെ ചെരുപ്പൂരിയെറിഞ്ഞ് പ്രതി. പ്രത്യേക പോക്‌സോ ജഡ്ജി പി.എസ് കല ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതിയായ സുജിത് സാകേത് (27) ചെരിപ്പ് എറിയുകയായിരുന്നു. ചെരുപ്പ് ലക്ഷ്യം തെറ്റി സാക്ഷിക്കൂടിന് സമീപം വീണു. ഏപ്രിൽ 30നാണ് മദ്ധ്യപ്രദേശ് സ്വദേശിയായ പ്രതി കുടിയേറ്റ തൊഴിലാളിയുടെ മകളായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വീടിന് സമീപം ഒറ്റയ്ക്ക് നിന്ന കുട്ടിയെ മിഠായി വാങ്ങിനൽകാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ട് പോയ ശേഷം ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |