ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രയ്ക്കായ് വാങ്ങിയ പുതിയ മെഴസിഡസ് മേയ്ബാഷ് എസ് 650 ഗാർഡ് കാറിന് 12 കോടിയിൽ കൂടുതൽ വിലയുണ്ടെന്ന വാർത്തകൾ തള്ളി പ്രധാനമന്ത്രിയുടെ ഒാഫീസ്. യഥാർത്ഥ വില ഇതിലും മൂന്നിലൊന്ന് മാത്രമാണെന്നും കാറിന്റെ സുരക്ഷാ വിവരങ്ങൾ പൊതുയിടത്തിൽ വരുന്നത് ദേശീയ സുരക്ഷയ്ക്ക് എതിരാണെന്നും ഒാഫീസ് വിശദീകരിക്കുന്നു.
പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ(എസ്.പി.ജി) രീതി അനുസരിച്ച് ആറുവർഷത്തിലൊരിക്കൽ വി.വി.ഐപികളുടെ വാഹനം മാറണമെന്നാണ്. എട്ടു വർഷം തുടർച്ചയായി ഉപയോഗിച്ച ബി.എം.ഡബ്ള്യിയു കാറിന് പകരമാണ് മെഴ്സിഡസ് വാങ്ങിയത്. ബി.എം.ഡബ്ള്യുയു അതി സുരക്ഷാ കാറുകളുടെ നിർമ്മാണം നിർത്തിയതിനാൽ കമ്പനി മാറ്റേണ്ടി വന്നു.
അതേസമയം ഏതു കമ്പനിയുടെ കാർ വേണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിക്കാറില്ലെന്നാണ് പി.എം.ഒ നൽകുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |