SignIn
Kerala Kaumudi Online
Friday, 19 April 2024 12.13 PM IST

പഴക്കം ആയിരം വർഷം തഞ്ചാവൂരിൽ 500 കോടിയുടെ മരതക ശിവലിംഗം കണ്ടെടുത്തു

v

തഞ്ചാവൂർ : തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പ്രമുഖ വ്യവസായിയുടെ വീട്ടിലെ ലോക്കറിൽ നിന്ന് 500കോടി വിലമതിക്കുന്ന, ആയിരം വർഷം പഴക്കമുള്ള മരതക ശിവലിംഗം കണ്ടെടുത്തു. തമിഴ്നാട് എഡി.ജി.പി കെ ജയന്ത് മുരളിയുടെ നേതൃത്വത്തിലുള്ള സി.ഐ.ഡി വിഭാഗം വ്യവസായിയായ സാമിയപ്പന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് രത്ന വിഗ്രഹം കണ്ടെടുത്തത്. ഇവിടെ പുരാതന വിഗ്രഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. വിഗ്രഹത്തിന്റെ മൂല്യം നിർണയിക്കുവാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ശിവലിംഗത്തിന് 530 ഗ്രാം ഭാരവും 8 സെന്റിമീറ്റർ ഉയരവുമുണ്ട്.

സാമിയപ്പന് വിഗ്രഹം എങ്ങനെ ലഭിച്ചു എന്ന് അറിയില്ലെന്ന് മകനായ അരുൺ പറഞ്ഞു.

ശിവലിംഗം ഉടൻ കുംഭകോണം കോടതിയിൽ ഹാജരാക്കും

നാഗപട്ടണത്തിനടുത്തുള്ള തിരുക്കുവളൈയിലുള്ള ശ്രീ ത്യാഗരാജ സ്വാമി ക്ഷേത്രത്തിൽ നിന്ന് 2016ൽ കാണാതായ ശിവലിംഗമാണ് കണ്ടെടുത്തതെന്നാണ് കരുതുന്നത്. ആയിരം വർഷങ്ങൾക്ക് മുൻപ് രാജേന്ദ്ര ചോളന്റെ ഭരണകാലത്ത് അദ്ദേഹം മദ്ധ്യ ഏഷ്യൻ രാജ്യത്ത് നിന്ന് കൊണ്ടുവന്ന മരതകലിംഗമാണ് ഇതെന്ന് കരുതപ്പെടുന്നു

തിരുവാരൂർ, വേദാരണ്യം, തിരുക്കവല, തിരുക്കരവാസൽ, തിരുനല്ലൂർ, നാഗപട്ടണം, തിരുവായ്‌മൂർ എന്നിങ്ങനെ തഞ്ചാവൂരിൽ സ്ഥിതി ചെയ്യുന്ന ഏഴ്‌ ശിവക്ഷേത്രങ്ങളിലാണ് മരതകത്തിൽ തീർത്ത ശിവലിംഗമുള്ളത്. ചോള സാമാജ്ര്യത്തിന്റെ ചക്രവർത്തിയായിരുന്ന മുചുകുന്ദ ദാനം ചെയ്‌തതാണ് ഇവ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANTIQUE ‘EMERALD SHIVA LINGAM’ WORTH RS 5 BILLION SEIZED FROM INDIAN BUSINESSMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.