ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ മരണത്തിനിടയായ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് അന്വേഷണ സംഘം സമർപ്പിച്ചു.
സായുധ സേനകളുടെ ഉന്നതരടക്കം പ്രമുഖരുടെ ഹെലികോപ്റ്ററുകൾ പറത്തുന്നതിനുള്ള നടപടിക്രമങ്ങൾ ( സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് സിസ്റ്റം) പരിഷ്ക്കരിക്കുന്നതിനുള്ള ശുപാർശയും റിപ്പോർട്ടിനൊപ്പമുണ്ട്.
ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറോ അട്ടിമറിയോ അല്ല അപകടത്തിന് കാരണമെന്നും മോശമായ കാലാവസ്ഥയിൽ ദിശതെറ്റിയതോ ജീവനക്കാർക്ക് ലാൻഡിംഗ് സാഹചര്യത്തെക്കുറിച്ചുണ്ടായ അവബോധത്തിന്റെ അഭാവം മൂലമുണ്ടായ പിഴവുകളോ ആയിരിക്കാം അപകടകാരണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് വ്യോമസേനയോ സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |