ലക്നൗ: സമാജ്വാദി പാർട്ടി നേതാവ് ഫിറോസ് പപ്പുവിനെ (35) വീടിനു സമീപം ബുധനാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തറുക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. നിയമസഭാ തിരഞ്ഞെടുപ്പിൽ തുളസിപ്പൂരിലെ സ്ഥാനാർത്ഥിയായി പപ്പുവിനെയും പാർട്ടി പരിഗണിക്കുന്നുണ്ടായിരുന്നു. തുളസിപ്പൂർ പഞ്ചായത്ത് മുൻ ചെയർമാനായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |