ഛണ്ഡീഗഢ് : ഹരിയാന ആസ്ഥാനമായുള്ള അശോക യൂണിവേഴ്സിറ്റിയുടെ സഹസ്ഥാപകരും സഹോദരങ്ങളുമായ പ്രണവ് ഗുപ്ത, വിനീത് ഗുപ്ത എന്നിവർക്കെതിരെ കേസെടുത്ത് സി.ബി.ഐ. ഇവരുടെ ഉടമസ്ഥതയിലുള്ള ചണ്ഡിഗഢിലെ പാരാബോളിക് ഡ്രഗ്സ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട് 1,626 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന ആരോപണത്തെ തുടർന്നാണിത്.
മറ്റ് പത്ത് പേർക്കെതിരെയും കേസുണ്ട്. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ അടക്കം 12 ബാങ്കുകളെ ഇവർ വഞ്ചിച്ചെന്നാണ് ആരോപണം. ഗുപ്ത സഹോദരന്മാരുമായി ബന്ധപ്പെട്ട വിവിധയിടങ്ങളിൽ ഡിസം. 31ന് നടന്ന റെയ്ഡിൽ 1.58 കോടി രൂപയും വ്യാജ രേഖകളും പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |