കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ചിത്തരഞ്ജൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് താൻ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു മമത തുറന്നടിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇൻസ്റ്റിറ്റ്യൂട്ട് താൻ ഉദ്ഘാടനം ചെയ്തെന്ന് മമത പറഞ്ഞു. മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയുടെ വിവരങ്ങൾ യഥാസമയം അറിയിക്കാത്തതിലും മമത വിമർശനമുന്നയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയാണ് പരിപാടിയെക്കുറിച്ച് അറിയിച്ചതെന്നും സ്ഥാപനം നിർമ്മിച്ചതിന്റെ കൂടുതൽ ചെലവ് വഹിച്ചത് സംസ്ഥാനമാണെന്നും മമത കൂട്ടിച്ചേർത്തു.
അതേസമയം മമതയുടെ പരാമർശത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. മമത അനാവശ്യ ഏറ്റുമുട്ടൽ നടത്തുവെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ അഭിപ്രായപ്പെട്ടു. കൊവിഡ് സെന്ററിന്റെ ഉദ്ഘാടനവും കാൻസർ സെന്ററിന്റെ ഉദ്ഘാടനവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |