ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം നേരിടാൻ ആരോഗ്യ ചികിത്സാസംവിധാനങ്ങൾ പൂർണ തോതിൽ സജ്ജമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഗോവ, മഹാരാഷ്‌ട്ര, കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ദ്യൂ എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് ചികിത്സാ തയ്യാറെടുപ്പുകൾ മന്ത്രി അവകലോനം ചെയ്‌തു.
കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുക്കങ്ങളിൽ യാതൊരു പിഴവുമില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മികച്ച ഏകോപനം പ്രധാനമാണ്. രോഗികൾക്കുള്ള ഒാക്‌സിജൻ ലഭ്യത ഉറപ്പാക്കണം. പ്ളാന്റുകളുടെയും സിലിണ്ടറുകളുടെയും പ്രവർത്തന ക്ഷമത പരിശോധിച്ചുറപ്പാക്കാനും മാണ്ഡവ്യ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |