ന്യൂഡൽഹി: ഹരിദ്വാർ ധർമ്മ സൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജിയിൽ ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. 2021 ഡിസം. 17 ന് ഹരിദ്വാറിലും ഡൽഹിയിലുമായി നടന്ന പരിപാടിക്കെതിരെ മാദ്ധ്യമപ്രവർത്തകനായ ഖുർബാൻ അലി, മുതിർന്ന അഭിഭാഷകയും പറ്റ്ന ഹൈക്കോടതി മുൻ ജഡ്ജിയുമായ അഞ്ജന പ്രകാശ് എന്നിവർ നൽകിയ പൊതു താല്പര്യ ഹർജിയിൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടിസ് അയച്ചത്. സമാനമായ പരിപാടി 23 ന് അലിഗഢിൽ നടക്കുകയാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ എത്രയും വേഗം ഹർജി പരിഗണിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. പരിപാടിക്കെതിരായ അപേക്ഷയുമായി പ്രാദേശിക അധികാരികളെ സമീപിക്കാൻ ഹർജിക്കാർക്ക് കോടതി അനുമതി നൽകി. 10 ദിവസം കഴിഞ്ഞ് ഹർജി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |