കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വ്യാഴാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആറ് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായെന്നും കോച്ചുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നും അധികൃതർ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ലോക്കോമോട്ടീവ് ഉപകരണത്തിന് പെട്ടെന്നുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായതിന് ശേഷം പുറത്തുവരും - മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കമുള്ള ധനസഹായ വിതരണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |