SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.48 PM IST

കൊവിഡ് കാലത്ത് വിറ്റുപോയത് 50 കോടി ഡോളോ ഗുളികകൾ !

dolo

മുംബയ്: കൊവിഡ് കാലത്ത് കോളടിച്ചത് പാരാസെറ്റാ മോൾ ഗുളികൾക്കാണ്. 2020ൽ കൊവിഡ് പിടിമുറുക്കിയതുമുതൽ 350 കോടി ഡോളോ ഗുളികകൾ ഇന്ത്യയിൽ വിറ്റഴിച്ചുവെന്നാണ് പുതിയ കണക്കുകൾ. രണ്ട് തരംഗങ്ങളിലുമായി 3.5 കോടി പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പാരസെറ്റാമോളാണ് പനിക്കും ജലദോഷത്തിനും ഏറ്റവും കൂടുതൽപേർ ഉപയോഗിക്കു​ന്നത്. ഇതിൽ ഡോളോ 650യുടെ ഇന്ത്യയിലെ വിൽപ്പന രണ്ടിരട്ടിയായി. കൊവിഡിന്റെ ഏറ്റവും പ്രധാന ലക്ഷണമാ ണ് പനിയും തലവേദനയും. സാധാരണ പനിയും തലവേദനയും ആണെങ്കിൽ പോലും ജനങ്ങൾ പാരസെറ്റമോൾ ഗുളികകൾ കഴിക്കും. കൊവിഡിന് മുമ്പ് പാരസെറ്റാമോളിന്റെ എല്ലാ കാറ്റഗറിയിലുള്ള ഗുളികകളുടെയും വിൽപ്പന 530 കോടിയായിരുന്നു. എന്നാൽ, 2021 ഓടെ ഇവയുടെ വിൽപ്പന 70 ശതമാനം ഉയർന്നു. ഇതോടെ വാർഷിക വരുമാനം 924 കോടിയിലെത്തി.  350 കോടി ഡോളോ ഗുളികകൾ ലംബമായി അടുക്കിവച്ചാൽ ലോകത്തിലെ ഏറ്റവും വലിയ പർവതമായ മൗണ്ട് എവറസ്റ്റിന്റെ 6000 മടങ്ങും ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 63000 മടങ്ങും ഉയരമുണ്ടാകും.  ഡോളോ 650ക്ക് 1.5 സെന്റിമീറ്റർ വലിപ്പം.  കൊവിഡിന് മുമ്പ് 7.5 കോടി ഡോളോ ഗുളികകളുടെ സ്ട്രിപ്പ് വിട്ടു.  ഒരു സ്ട്രിപ്പിൽ 15 ഗുളികകൾ  2019ൽ വാർഷിക വിൽപ്പന 9.4 കോടി സ്ട്രിപ്പായി ഉയർന്നു. അതായത് 141 കോടി ഗുളികകൾ  ഒന്നാം സ്ഥാനത്ത് കാൽപോൾ 2020 സെപ്തംബറിലായിരുന്നു ഇന്ത്യയിൽ കൊവിഡിന്റെ ആദ്യ തരംഗം. മേയ് 2021ലെത്തി​യ രണ്ടാംതരംഗത്തിൽ കേസുകളുടെ എണ്ണവും മരണനിരക്കും ഉയർന്നു. ഇതോടെയാണ് പാരസെറ്റാമോൾ ഗുളികൾക്ക് ഡിമാന്റേറിയത്. ഇതോടെ 2021ൽ 307 കോടി രൂപയുടെ വിൽപ്പന നടത്തി രാജ്യത്തെ രണ്ടാമത്തെ പനി -വേദന സംഹാരി ഗുളികയായി ഡോളോ മാറി. ജി.എസ്.കെയുടെ കാൽപോളാണ് ഒന്നാം സ്ഥാനത്ത്. വിറ്റുവരവ് 310 കോടി രൂപയും. ആറാം സ്ഥാനത്താണ് ക്രോസിന്റെ സ്ഥാനം. 23.6 കോടി രൂപയുടേതാണ് വിറ്റുവരവ്.  ഗൂഗിൾ സെർച്ചിലും ഒന്നാംസ്ഥാനം ഡോളോക്കാണ്. 2020 ജനുവരി മുതൽ രണ്ടുലക്ഷത്തിലധികം സെർച്ചുകളാണ് ഡോളോ 650ന് ലഭിച്ചത്. കാൽപോൾ 650 തിരഞ്ഞത് 40,000 തവണയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DOLO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.