ന്യൂഡൽഹി: രാജ്യം ഒമിക്രോൺ ഭീതി നേരിടവെ കൊവിഡിന്റെ ജനിതക ശ്രേണീകരണം നടത്താനുള്ള ചില ലാബുകൾ ഫണ്ടിന്റെ അപര്യാപ്‌ത മൂലം പൂട്ടി. ഇന്ത്യൻ സാർസ് കോവ്-2 ജെനറ്റിക്സ് കൺസോർസ്യത്തിന്(ഐ.എൻ.എസ്.എ.സി.ഒ.ജി) കീഴിലുള്ള 38 ലാബുകളിൽ അഞ്ചെണ്ണമാണ് പൂട്ടിയത്. ജനിതക ശ്രേണീകരണത്തിന് ആവശ്യമായ രാസവസ്തുക്കൾ വാങ്ങാനുള്ള ഫണ്ടില്ലാത്തതാണ് അടച്ചുപൂട്ടലിന് കാരണമായി പറയുന്നത്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശാസ്ത്രീയ ഗവേഷണവും ജനിതക ശ്രേണീകരണവും തുടർച്ചയായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ലാബുകൾ പ്രവർത്തനരഹിതമായതോടെ ജനിതക ശ്രേണീകരണത്തിൽ 40 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |