ന്യൂഡൽഹി: ഒരു വീട്ടമ്മ വിദഗ് ദ്ധ തൊഴിലാളിക്കും മുകളിലാണെന്നും അവർ വിടിന് നൽകുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ഗുവാഹത്തി ഹൈക്കോടതിയുടെ നിരീക്ഷണം.
മോട്ടോർ അപകടത്തിൽ മരിച്ച വീട്ടമ്മയുടെ നഷ്ടപരിഹാര കേസിൽ എം.എ.സി.ടി വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി ജസ്റ്റിസ് മലാശ്രീ നന്ദിയുടെ വിധി.
മരിച്ച സ്ത്രീയുടെ വിധവയായ അമ്മയും പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളും നൽകിയ അപ്പീലിൽ വീട്ട് ജോലിയെ വരുമാനത്തിന്റെ പരിധിയിൽ വിലയിരുത്താനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരെ വിദഗ്ദ്ധ തൊഴിലാളി എന്ന് വിശേഷിപ്പിക്കുന്നത് വീട്ടമ്മ എന്ന നിലയിൽ അവരുടെ പങ്കിനോട് നീതി പുലർത്തുന്നതല്ല. എം.എ.സി.ടി വിധിച്ച 4, 25,000 രൂപ നഷ്ടപരിഹാരം സംബന്ധിച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി 9,70,000 രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കമ്പനിക്ക് ഉത്തരവ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |