ന്യൂഡൽഹി: ഇന്ത്യക്കാരെ ഒഴിപ്പിക്കാനും യുക്രെയിനിന് സഹായമെത്തിക്കാനും ലക്ഷ്യമിട്ട് നാല് സി-17 ഗ്ളോബ് മാസ്റ്റർ വിമാനങ്ങളുമായി വ്യോമസേന സുപ്രധാന ദൗത്യം തുടങ്ങി. ഇന്നലെ പുലർച്ചെ സാധനങ്ങളുമായി റൊമാനിയയിലെ ബുക്കാറെസ്റ്റിലേക്ക് പുറപ്പെട്ട വിമാനം രാത്രി വിദ്യാർത്ഥികൾ അടക്കം 200 പേരുമായി ഇന്ത്യക്കാരുമായി മടങ്ങിയെത്തി.
വെള്ളം, ഭക്ഷണ കിറ്റുകൾ, ടെന്റുകൾ, പുതപ്പ്, മരുന്ന് തുടങ്ങിയ സാധനങ്ങളുമായാണ് ഇന്നലെ വ്യോമസേനയുടെ ആദ്യ വിമാനം ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ നാലുമണിക്ക് റൊമാനിയയിലേക്ക് പുറപ്പെട്ടത്. ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്(ഹംഗറി), സെസോ(പോളണ്ട്) എന്നിവിടങ്ങളിലേക്ക് മൂന്ന് വിമാനങ്ങൾ കൂടി സേന അയച്ചു.
വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തോടെയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതെന്ന് വ്യോമസേന ഉപമേധാവി എയർ മാർഷൽ സന്ദീപ് സിംഗ് അറിയിച്ചു. ദിവസം നാലു വിമാനങ്ങൾ വീതം സേനയ്‌ക്ക് അയയ്‌ക്കാനാകും. യുക്രെയിനുള്ള സഹായ സാമഗ്രികളുമായി പോകുന്ന വിമാനങ്ങൾ തിരികെ വരുമ്പോൾ ഇന്ത്യക്കാരെ കൊണ്ടുവരാനാണ് പദ്ധതി. കൂടുതൽ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |