ന്യൂഡൽഹി: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 22 സീറ്റിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 77.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 60 അംഗ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ടത്തിൽ 38 സീറ്റുകളിൽ ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നപ്പോൾ 78ശതമാനമായിരുന്നു പോളിംഗ്. ഖരോംഗ് മണ്ഡലത്തിൽ അക്രമസക്തരായ ആളുകളെ ഒഴിപ്പിക്കാൻ സുരക്ഷാ സേന നടത്തിയ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെട്ടു. നാഗാ ഗോത്രവർഗക്കാർക്ക് ഭൂരിപക്ഷമുള്ള 10 ജില്ലകളിലാണ് അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിംഗ്, മുൻ ഉപമുഖ്യമന്ത്രി ഗൈഘാംഗം ഗൻമെയ് അടക്കമുള്ളവർ ഇന്നലെ ജനവിധി തേടി.
യു.പിയിൽ അവസാനലാപ്പായ ഏഴാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. വാരാണസി അടക്കം 54 സീറ്റിലേക്ക് മാർച്ച് 7നാണ് വോട്ടെണ്ണൽ.യുപിയിൽ ഏഴുഘട്ടങ്ങൾക്കായി രണ്ടുമാസം നീണ്ട പരസ്യ പ്രചാരണത്തിനാണ് ഇന്നലെ കൊടിയിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |