ഹൈദരാബാദ്: തെലങ്കാന നിയമസഭയിൽ ധനമന്ത്രി ഹരീഷ് റാവു അവതരിപ്പിച്ച ബഡ്‌ജറ്റിനെ എതിർത്ത് ബഹളമുണ്ടാക്കിയതിന് മൂന്ന് ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തു. ടി. രാജസിംഗ്, എം. രഘുനന്ദൻ റാവു, എടേല രാജേന്ദർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സമ്മേളനം അവസാനിക്കുന്നത് വരെ മൂവരും നിയമസഭയ്ക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബഡ്‌ജറ്റ് സമ്മേളനം ആരംഭിച്ച് മിനിട്ടുകൾക്കകം എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) മന്ത്രി തലസാനി ശ്രീനിവാസ് യാദവ് അവതരിപ്പിക്കുകയായിരുന്നു. സമ്മേളനത്തിന് മുമ്പ് മൂന്ന് എം.എൽ.എമാരും ഗൺ പാർക്കിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും തുടർന്ന് നിയമസഭയ്ക്ക് പുറത്ത് കറുത്ത സ്‌കാർഫ് ധരിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
സംസ്ഥാന ഗവർണറോട് യാതൊരു ബഹുമാനവുമില്ലാതെ മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും സുവർണ തെലങ്കാനയുടെ പേരിൽ നിയമലംഘനം കാണിക്കുകയാണെന്നും ബി.ജെ.പി എം.എൽ.എ രാജ സിംഗ് ആരോപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |