SignIn
Kerala Kaumudi Online
Friday, 26 April 2024 2.48 AM IST

പാകിസ്ഥാനിലെ കൂറുമാറ്റം : സുപ്രീംകോടതി വിധി നാളെ

fgghgh

പ്രസിഡൻഷ്യൽ റഫറൻസ് അഞ്ചംഗ ബെഞ്ച് പരിഗണിക്കും

ഇസ്ലാംബാദ്:പാകിസ്ഥാനിൽ ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടിയിലെ കാലുമാറ്റക്കാർക്ക് അയോഗ്യത കൽപ്പിക്കാൻ ഭരണഘടനാ പരിരക്ഷ തേടി ഇമ്രാൻ ഖാൻ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷ (പ്രസിഡൻഷ്യൽ റഫറൻസ്)​ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന അഞ്ചംഗ വിശാല ബെഞ്ച് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പരിഗണിക്കും.

കൂറുമാറുന്ന എം. പിമാർക്ക് അയോഗ്യത കൽപ്പിക്കുന്നതു സംബന്ധിച്ച പാക് ഭരണഘടനയുടെ 63 എ വകുപ്പിനെ പറ്റി സുപ്രീംകോടതിയുടെ അഭിപ്രായം തേടുന്ന അപേക്ഷ​യാണ് പാക് പ്രസിഡന്റ് ഡോ. അരീഫ് ആൽഫിക്കു വേണ്ടി അറ്റോർണി ജനറൽ തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ചീഫ്ജസ്റ്റിസിന്റെ രണ്ടംഗ ബെഞ്ച് അപേക്ഷ വിശാല ബെഞ്ചിന് വിടുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ഉമർ അറ്റാ ബണ്ടിയാൽ,​ ജസ്റ്റിസുമാരായ ഇജാസുൾ അഹ്‌സൻ,​ ്സർ ആലം ഖാൻ മിനാഖൽ,​ മുനീബ് അക്തർ. ജമാ. ഖാൻ മണ്ടോഖലീൽ എന്നിവരാണ് വിശാലബെഞ്ചിലുള്ളത്. പ്രാധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ സർ ക്കാർ ഭരണഘടനാപരമായി പ്രവർത്തിച്ച് അരാജകത്വം ഒഴിവാക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയും ഇതിനൊപ്പം വിശാല ബെഞ്ച് പരിഗണിക്കും.

ഇമ്രാന്റെ പി. ടി. ഐ,​ പ്രതിപക്ഷത്തെ പി. എം. എൽ - എൻ,​ പി. പി. പി,​ എന്നീകക്ഷികൾക്കും സിന്ധ് ഭരണകൂടത്തിനും ബാർ അസോസിയേഷനും കോടതി നോട്ടീസ് അയച്ചു.

ഭരണഘടനയുടെ 63 എ വകുപ്പിന് രണ്ട് വ്യാഖ്യാനങ്ങളാണുള്ളത്. ഇവയിൽ ഏതാണ് പാലിക്കേണ്ടതെന്ന് ഉപദേശിക്കാനാണ് കോടതിയോട് അപക്ഷിച്ചിരിക്കുന്നത്.

ഒന്നാമത്തെ വ്യാഖ്യാനം

കൂറുമാറ്റത്തിലൂടെ വിശ്വാസ വഞ്ചന കാട്ടുന്നവരുടെ അംഗത്വം നടപടിക്രമങ്ങൾ പാലിച്ച് റദ്ദാക്കാമെങ്കിലും വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിന് വിലക്ക് വേണ്ട.

രണ്ടാമത്തെ വ്യാഖ്യാനം

ഈ വകുപ്പ് കൂറുമാറ്റം ഇല്ലാതാക്കുന്നതിലൂടെ ജനാധിപത്യ പ്രക്രിയ ശുദ്ധീകരിക്കുക എന്ന ഭരണഘടനാ ലക്ഷ്യം നേടാനുള്ളതാണ്. ഭരണഘടനാ വിരുദ്ധവും അധാർമ്മികവുമായ കൂറുമാറ്റം നടത്തുന്നവർക്ക് ആയുഷ്കാലം അയോഗ്യത കൽപ്പിക്കണം.

ഇമ്രാന്റെ പാർട്ടിയിലെ 24 എം. പിമാരാണ് കൂറുമാറി അവിശ്വാസപ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രതിപക്ഷം കുതിരക്കച്ചവടം നടത്തി തങ്ങളുടെ എം. പിമാരെ ചാക്കിട്ട് സിന്ധ് ഹൗസിൽ പാർപ്പിച്ചിരിക്കയാണെന്ന് ഇമ്രാനും അദ്ദേഹത്തിന്റെ മന്ത്രിമാരും ആരോപിച്ചിരുന്നു.

ഭരണഘടനയുടെ 186ാം വകുപ്പ് സുപ്രീംകോടതിക്ക് നൽകുന്ന ഉപദേശാധികാരപ്രകാരമാണ് പ്ര സിഡൻഷ്യൽ റഫറൻസ് സമർപ്പിച്ചത്. ഭരണഘടനാവിരുദ്ധമായ കൂറുമാറ്റം നടത്തിയ അംഗത്തിന്റെ വോട്ട് കണക്കാക്കണമെന്ന് ആവശ്യപ്പെടാൻ അംഗത്തിന് അവകാശമുണ്ടോ എന്നും അപക്ഷയിൽ ആരാഞ്ഞിടേടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.