ന്യൂഡൽഹി: രാജ്യത്തെ 23.8 ശതമാനം കുട്ടികളും ഉറങ്ങും മുൻപ് കിടക്കയിൽ കിടന്ന് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണെന്നും അമിതമായ ഫോൺ ഉപയോഗം 37.15ശതമാനം കുട്ടികളുടെ ഏകാഗ്രതയെ ബാധിച്ചിട്ടുണ്ടെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്‌സഭയിൽ അറിയിച്ചു. കൊവിഡ് കാലത്തെ കുട്ടികളുടെ ഫോൺ ഉപയോഗം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇന്റർനെറ്റ് കണക്‌ഷനുള്ള മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ ശാരീരികവും മാനസികവും സമൂഹികവുമായി ബാധിച്ചിട്ടുണ്ടെന്നും അവരുടെ പെരുമാറ്റത്തിൽ അടക്കം അത് പ്രതിഫലിക്കുന്നുണ്ടെന്നും നാഷണൽ ചൈൽഡ് പ്രൊട്ടക്‌ഷൻ റൈറ്റ്സിനെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |