ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ കയ്യേറ്റങ്ങളെ തുടർന്ന് വഷളായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ഡൽഹിയിലെത്തി. ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെയും വാംഗ് യി കാണും.
ലഡാക്ക് അതിർത്തി തർക്കങ്ങൾക്കിടെ 2020 സെപ്തംബറിൽ മോസ്കോയിലും 2021 സെപ്‌തംബറിൽ ദുഷാൻബെയിലും ജയശങ്കറും വാംഗ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകൾ ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധം നിലനിറുത്താൻ സഹായിച്ചിരുന്നു. അതിർത്തിയിലെ കമാൻഡർ തല ചർച്ചകൾ പോലും വിദേശകാര്യ മന്ത്രിമാരുണ്ടാക്കിയ ധാരണ അനുസരിച്ചാണ് നീങ്ങുന്നത്. എന്നാൽ
പാകിസ്ഥാനിൽ നടന്ന ഇസ്ളാം സഹകരണ സംഘടനയുടെ(ഒാ.ഐ.സി) പരിപാടിയിൽ വാംഗ് യി നടത്തിയ കാശ്മീർ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ മറുപടി നൽകിയിരുന്നു. ദക്ഷിണേഷ്യാ സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ സന്ദർശിച്ച വാംഗ് യി താലിബാൻ നേതാക്കളുമായി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |