ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെതിരെ 'വിലക്കയറ്റമുക്ത ഭാരത സമരം' എന്ന പേരിൽ വൻ പ്രക്ഷോഭം സംഘടിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുണ്ടാക്കിയ ആഘാതത്തിൽ നിന്ന് തിരിച്ചു വരാൻ കോൺഗ്രസ്. സോണിയ ഗാന്ധി വിളിച്ചുചേർത്ത എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൽ നിന്ന് ഉമ്മൻചാണ്ടിയും പങ്കെടുത്തു. മൂന്ന് ഘട്ട പ്രക്ഷോഭങ്ങളാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തുനിന്ന സർക്കാർ വിലവർദ്ധനവിലൂടെ വോട്ടർമാരെ വഞ്ചിച്ചെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല പറഞ്ഞു. സൗജന്യ സിലിണ്ടർ വാഗ്‌ദാനം ചെയ്ത് വോട്ട് വാങ്ങിയ ശേഷമാണ് ജനങ്ങളെ കബളിപ്പിച്ചതെന്നും സുർജെവാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |