SignIn
Kerala Kaumudi Online
Saturday, 20 April 2024 3.32 AM IST

പണിമുടക്കിൽ ഉലയാതെ ഡൽഹി, മഹാരാഷ്ട്ര

bvg

ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്കിന് ഡൽഹി, മഹാരാഷ്ട്ര, ത്രിപുര, ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പരിമിതമായ പ്രതികരണം മാത്രമാണുണ്ടായത്. ബംഗാളിലും കേരളത്തിലും പണിമുടക്ക് ശക്തമായിരുന്നു. ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ കൽക്കരി ഖനന മേഖലകളിലുള്ളവരും പണിമുടക്കിൽ പങ്കെടുത്തു. ഗോവ, കർണ്ണാടക, പഞ്ചാബ്, ബീഹാർ തുടങ്ങിയ വ്യവസായ മേഖലകളിൽ ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്കി. ഹരിയാനയിൽ പൊതുഗതാഗതത്തെ ഭാഗികമായി ബാധിച്ചു. തമിഴ്നാട്ടിൽ ബസ് സർവീസ് തടസ്സപ്പെട്ടു. വടക്ക് കിഴക്കൻ മേഖലയിലെ തപാൽ മേഖലയെയും പണിമുടക്ക് ബാധിച്ചു.

ബാങ്കിംഗ്, വ്യവസായ മേഖലകളെ ബാധിച്ചതിനാൽ ചെക്ക് ക്ലിയറൻസ്, എ.ടി.എം പണമിടപാട് സേവനങ്ങൾ തടസ്സപ്പെട്ടു. ഇൻഷ്വറൻസ് മേഖലയെ പണിമുടക്ക് ഉലച്ചെങ്കിലും സ്വകാര്യ ബാങ്കിംഗ് മേഖലയെ ബാധിച്ചില്ല.

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇടത്, ഡി.എം.കെ എം.പിമാർ ലോക്‌സഭയ്ക്ക് മുന്നിൽ ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തി. രാജ്യസഭാ നടപടികൾ ഉച്ചവരെ തടസ്സപ്പെട്ടു. ഭുവനേശ്വറിൽ ഇടത് യൂണിയനുകൾ ട്രെയിൻ തടഞ്ഞു. പാറ്റ്നയിൽ സമരാനുകൂലികൾ ഡാക് ബംഗ്ലാവ് റോഡ് ഉപരോധിച്ചു. വിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ ഉല്പാദനത്തെയും പണിമുടക്ക് തടസ്സപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.