ന്യൂഡൽഹി: രാജ്യസഭയിൽ അംഗസംഖ്യയിൽ 100 തികച്ച് ബി.ജെ.പി. അസാം, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ സീറ്റുകളിൽ വിജയിച്ചതോടെയാണ് ബി.ജെ.പി അപൂർവ നേട്ടത്തിലെത്തിയത്. ആറു സംസ്ഥാനങ്ങളിൽനിന്നുള്ള 13 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. പഞ്ചാബിൽ സീറ്റു നഷ്ടമുണ്ടായെങ്കിലും മൂന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ സീറ്റുകൾ ബി.ജെ.പി നേടി. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമ്പോൾ 55 സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് രാജ്യസഭയിലുണ്ടായിരുന്നത്. 1990 ന് ശേഷം രാജ്യസഭയിൽ നൂറു സീറ്റുകൾ തികയ്ക്കുന്ന ആദ്യത്തെ പാർട്ടിയെന്ന ബഹുമതിയും ബി.ജെ.പി സ്വന്തമാക്കി. ഇതിനുമുമ്പ് ഒരു പാർട്ടിക്ക് നൂറു സീറ്റിലേറെ ഉണ്ടായിരുന്നത് 1990 ൽ കോൺഗ്രസിനാണ്. അന്ന് 108 അംഗങ്ങളാണ് കോൺഗ്രസിനുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |