ഛത്ര: ജാർഖണ്ഡിലെ ഛാത്രയിൽ പ്രേതബാധ ഒഴിപ്പിക്കുന്നുവെന്ന വ്യാജേന 14കാരിയെ ക്രൂരമായി മർദ്ദിച്ച് മന്ത്രവാദി. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രവാദിയായ എം.ഡി. വാഹിദിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ഹോളി ആഘോഷങ്ങൾക്ക് ശേഷം കുട്ടി ശാരീരീക അസ്വസ്ഥതകൾ നേരിട്ടിരുന്നു.
പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതം ബാധിച്ചിരിക്കുകയാണെന്നും ബാധ ഒഴിപ്പിക്കാനുള്ള കർമ്മങ്ങൾ ചെയ്യുന്നതിലൂടെ പെൺകുട്ടി ആരോഗ്യവതിയാകുമെന്നും വാഹിദ് കുടുംബത്തിനെ വിശ്വസിപ്പിച്ചു. തുടർന്ന് കുടുംബം ചികിത്സക്ക് അനുമതി നൽകി. എന്നാൽ
ചികിത്സയെന്ന വ്യാജേന പെൺകുട്ടിയെ വാഹിദ് തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. ധൂപം കൊണ്ട് ദേഹത്ത് പൊള്ളലേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ കൈകളിലും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.
ആരോഗ്യനില മോശമായതിനെ തുടർന്ന് പെൺകുട്ടിയെ ഛാത്രയിലെ സദാർ ആശുപത്രയിലേക്കും പിന്നീട് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |