ഗുവാഹത്തി: അരുണാചൽ പ്രദേശിലെ തിരാപ് ജില്ലയിലെ ചാസ ഗ്രാമത്തിൽ അബദ്ധത്തിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു.
പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. മീൻപിടുത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാസ ഗ്രാമവാസികളായ നോക്ഫ്യ വാങ്ഡൻ (28), റാംവങ് (23) എന്നിവർക്കാണ് വെടിയേറ്റ് ജീവൻ നഷ്ടമായത്. ആയുധധാരികളായ വിമതസംഘമെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തിൽ വെടി വയ്ക്കുകയായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യത്തിന്റെ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. ഗ്രാമീണരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം കൃത്യമായ വിവരങ്ങളില്ലാതെ വെടിവയ്പ് നടത്തുന്നത് സൈന്യത്തിന്റെ വിശ്വാസ്യതക്ക് കോട്ടം വരുത്തുമെന്നും തിരാപ് ബി.ജെ.പി പ്രസിഡന്റ് കാമരംഗ് തേസിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |