ന്യൂഡൽഹി:ഭീകരസംഘടനയായ ലഷ്കറെ തയ്ബ തലവൻ ഹാഫിസ് മുഹമ്മദ് സയീദിന്റെ മകൻ ഫാഫിസ് തൽഹ സയീദിനെ (46) ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. യു.എ.പി.എ പ്രകാരമാണ് പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി വിജ്ഞാപനമിറക്കി. സയീദിനെ പാക് കോടതി 32 വർഷത്തെ തടവിന് ശിക്ഷിച്ചതിന് തൊട്ടു പിന്നാലെയാണിത്.വ്യക്തിഗത ഭീകരനായി പ്രഖ്യാപിക്കുന്ന 32-ാമത്തെയാളാണ് തൽഹ. ഹാഫിസ് സയീദ്, ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം തുടങ്ങിയവരും പട്ടികയിലുണ്ട്.
ലഷ്കറിന്റെ പുരോഹിത വിഭാഗത്തിന്റെ തലവനാണ് തൽഹ. ഭീകര സംഘടനയ്ക്കായി ധനസമാഹരണം നടത്തുന്നതും ഭീകരപ്രവർത്തനത്തിനായി റിക്രൂട്ട്മെന്റ് നടത്തുന്നതും പല ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതും ഇയാളാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനിലെ ലഷ്കർ കേന്ദ്രങ്ങൾ ഇയാൾ നിരന്തരം സന്ദർശിക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |