ന്യൂഡൽഹി:രോഗിയെ രക്ഷിക്കാൻ കഴിയാത്തത് കൊണ്ട് മാത്രം അശ്രദ്ധയ്ക്ക് ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടർ പരിചരണം നൽകുമെന്ന് പ്രതീക്ഷിക്കുമ്പോഴും രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടർക്കും ഉറപ്പ് നൽകാനാവില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ശസ്ത്രക്രിയക്ക് ശേഷം ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് ഭാര്യ ദേശീയ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചു. കമ്മിഷൻ ആരോപണം തള്ളി. ശസ്ത്രക്രിയാ സമയത്തോ തുടർപരിചരണ വേളയിലോ ഡോക്ടർമാർ അശ്രദ്ധ കാട്ടിയിട്ടില്ലെന്ന കമ്മീഷന്റെ നിഗമനം അപ്പീൽ പരിഗണിക്കവെ സുപ്രീം കോടതി അംഗീകരിച്ചു. യോഗ്യതയുള്ള ഒരു ഡോക്ടറുടെ നിലവാരത്തെക്കാൾ കുറഞ്ഞ ജോലി നിർവ്വഹിച്ചാൽ മാത്രമേ അശ്രദ്ധ്‌ക്ക് ഡോക്ടർ ഉത്തരവാദിയാകൂവെന്ന് കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |