ന്യൂഡൽഹി: കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡൽഹിയിലും തമിഴ്നാട്ടിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കാറുകളിലും മറ്റ് സ്വകാര്യ വാഹനങ്ങൾക്കുള്ളിലും മാസ്ക് നിർബന്ധമല്ല.
ഡൽഹി സ്കൂളുകളിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്ന പുതിയ മാർഗരേഖയും പുറത്തിറക്കി. ജീവനക്കാർക്ക് താപനില പരിശോധന കർശനമാക്കി. രോഗലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കരുത്.
വ്യാഴാഴ്ച തമിഴ്നാട്ടിൽ 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.ഐ.ടി മദ്രാസിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 30 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരെ തരമണിയിലെ ഐ.ഐ.ടി ഹോസ്റ്റലിൽ ക്വാറന്റൈനിലാക്കി. ഐ.ഐ.ടി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റർ രൂപപ്പെട്ടേക്കുമെന്നാണ് ആരോഗ്യ അധികൃതരുടെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |