ഭോപ്പാൽ : മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മദ്ധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചു. കമൽനാഥിന്റെ രാജി സ്വീകരിച്ച കോൺഗ്രസ് ഹൈക്കമാൻഡ് ഗോവിന്ദ് സിംഗിനെ പുതിയ പ്രതിപക്ഷ നേതാവായി നിയമിച്ചു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കൂടിയാണ് കമൽനാഥ്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ പാർട്ടിക്ക് നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജി സ്വീകരിച്ചതായും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. അടുത്ത വർഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാനാണ് കമൽ നാഥ് പ്രതിപക്ഷ സ്ഥാനം രാജി വച്ചതെന്നാണ് വിവരം. നിലവിൽ മദ്ധ്യപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ കൂടിയാണ് അദ്ദേഹം. മദ്ധ്യപ്രദേശിലെ ലഹാർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ഗോവിന്ദ് സിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |