ന്യൂഡൽഹി:വൻ തോതിലുള്ള ചെക്ക് കേസുകൾ കോടതി സംവിധാനത്തെ തടസ്സപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി ഒരു നിശ്ചിത തുകയ്ക്ക് താഴെയുള്ള
ചെക്ക് കേസുകൾ അവസാനിപ്പിക്കാൻ ഒരു നയം രൂപീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഇത്തരം നയങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികൾ നൽകുന്ന പരാതികൾ ഒഴിവാക്കാമെന്നും കോടതി നിർദ്ദേശിച്ചു.
ബാങ്കിംഗ് മേഖല നടത്തുന്ന വിശകലനത്തിന് ശേഷം ഇക്കാര്യത്തിൽ ഒരു നയം കൊണ്ടുവരാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് കോടതി വാക്കാൽ നിർദ്ദേശിച്ചു. തീർപ്പ് കല്പിക്കാത്ത കേസുകളിൽ ഭൂരിഭാഗവും ചെറിയ തുകകളുടെ ചെക്കുകളാണെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ബാങ്കുകളും അഭിഭാഷകരുമടങ്ങുന്ന സംവിധാനം ശ്രമിച്ചിട്ടും തിരിച്ചെടുക്കാനാകാത്ത തുക 15,000 നോ 10,000 നോ താഴെയാണെങ്കിൽ അത് എഴുതിതള്ളാനോ അവസാനിപ്പിക്കാനോ വേണ്ടിയുള്ള കേസല്ലെയെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ചോദിച്ചു. ഇത്തരം ചെക്ക് കേസുകൾ കെട്ടികിടക്കുന്നത് മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത്, യു പി സംസ്ഥാനങ്ങളിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |