ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ നിർമ്മാണ മേഖലയിലാണെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ ബ്യൂറോയുടെ 2021 ഒക്ടോബർ-ഡിസംബർ ത്രൈമാസ റിപ്പോർട്ടിൽ പറയുന്നു. മൊത്തം തൊഴിലാളികളിൽ 39 ശതമാനവും നിർമ്മാണ മേഖലയിലാണ്. രണ്ടാം സ്ഥാനത്തുള്ള വിദ്യാഭ്യാസ മേഖലയുടെ സംഭാവന 22 ശതമാനമാണ്.
പത്തോ കൂടുതലോ തൊഴിലാളികളുള്ള യൂണിറ്റുകളിൽ 85ശതമാനവും ഉദ്പാദനം, നിർമ്മാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം,പാർപ്പിടം, ഭക്ഷണശാലകൾ, ഐടി / ബി.പി.ഒാകൾ, സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിലാണ്. ഇവയിൽ 85.3 ശതമാനം സ്ഥിരം തൊഴിലാളികളും 8.9ശതമാനം കരാർ തൊഴിലാളികളുമാണ്. പത്തോ അതിലധികമോ തൊഴിലാളികളുള്ള സംഘടിത വിഭാഗത്തിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സംഘടിത - അസംഘടിത മേഖലകളിലെ തൊഴിലിന്റെ വിവരങ്ങൾ ശേഖരിക്കാൻ ലേബർ ബ്യൂറോ ദേശീയ സർവേ നടത്തുന്നുണ്ട്.
സർവേയിൽ കണ്ടെത്തിയത്:
99.4% സ്ഥാപനങ്ങളും വിവിധ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
9 മേഖലകളിൽ ഏകദേശം 1.85 ലക്ഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |