SignIn
Kerala Kaumudi Online
Friday, 19 April 2024 1.21 PM IST

പാപ്പരാകുന്നതിന്റെ വക്കിൽ ശ്രീലങ്ക, വിദേശ കരുതൽ ശേഖരം 5 കോടി ഡോളറിൽ താഴെ

ggg

കൊളംബോ : ശ്രീലങ്കയിൽ നിലവിലെ വിദേശ കരുതൽ ശേഖരം 5 കോടി യു.എസ് ഡോളറിൽ താഴെ മാത്രമാണെന്ന് ശ്രീലങ്കൻ ധനമന്ത്രി അലി സബ്രി പാർലമെന്റിൽ പറഞ്ഞു. നേരത്തെ തന്നെ രാജ്യം ഐ.എം.എഫിന്റെ സഹായം തേടേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആദായ നികുതി വർദ്ധിപ്പിക്കുന്ന പുതിയ ബഡ്ജറ്റ് നിർദ്ദേശം ഉടൻ പാർലമെന്റിൽ സമർപ്പിക്കുമെന്ന് അലി സബ്രി പറഞ്ഞു.

അതേ സമയം പാർലമെന്റ് സമ്മേളനം ആരംഭിച്ച ഇന്നലെ പ്രധാനമന്ത്രി മഹിന്ദ രാജപക്സ രാജിവയ്ക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചെങ്കിലും മന്ത്രി ദിനേഷ് ഗുണവർദ്ധന അത് തള്ളി. രാജ്യത്തെ നിലവിലെ പ്രശ്നങ്ങളെ പറ്റി മഹിന്ദ ഇന്നോ നാളെയോ പാർലമെന്റിൽ പ്രസ്താവന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഹിന്ദ രാജപക്സ സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയവും ഭരണഘടനയുടെ ആർട്ടിക്കിൾ 42 പ്രകാരം പ്രസിഡന്റിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയവും പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്.ജെ.ബി ചൊവ്വാഴ്ച പാർലമെന്റ് സ്പീക്കർക്ക് സമർപ്പിച്ചിരുന്നു.

തിന്ക്ക് പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെന്നും അവിശ്വാസ പ്രമേയത്തിൽ താൻ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി മഹിന്ദ രാജപക്സ പറഞ്ഞു. അതേ സമയം, നിലവിൽ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനുള്ള പിന്തുണ തേടുകയാണ് പ്രതിപക്ഷമെന്നും വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നുമാണ് വിവരം. ഏത് പ്രമേയത്തിനും ചർച്ചയ്ക്ക് ഏഴ് ദിവസത്തെ നോട്ടീസ് കാലയളവുണ്ട്.

അതേ സമയം, ശ്രീലങ്കൻ പാർലമെന്റിൽ ഇന്നലെ നടക്കാനിരുന്ന ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുമെന്ന് സ്പീക്കർ മഹിന്ദ യാപ അബെയ്‌വർദ്ധന പറഞ്ഞു. ശ്രീലങ്കയിൽ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം പാലമെന്റിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയായതിനാൽ പാർലമെന്റിൽ നിലവിൽ ഭൂരിപക്ഷമാർക്കാണെന്ന് തെളിയിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ​ ഡെപ്യൂട്ടി സ്പീക്കർ രഞ്ജിത് സിയലപിതിയ കഴിഞ്ഞ 30ന് രാജിവച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്.

 പാർലമെന്റിന് സമീപം പ്രതിഷേധം, അറസ്റ്റ്

ശ്രീലങ്കയിൽ രാജപക്സ സർക്കാരിനെതിരെയുള്ള അവിശ്വാസ നീക്കത്തിന് പിന്തുണയറിയിച്ച് പാർലമെന്റിന് സമീപത്തെ റോഡിൽ പ്രതിഷേധം നടത്തിയ 13 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാർ പ്രദേശത്ത് നാശനഷ്ടങ്ങൾ സൃഷ്ടിച്ചെന്നും എം.പിമാരെ ആക്രമിക്കാനൊരുങ്ങിയെന്നും കാട്ടിയായിരുന്നു അറസ്റ്റ്. കോടതി മുമ്പാകെ ഹാജരാക്കിയ ഇവർക്ക് പിന്നീട് ജാമ്യം അനുവദിച്ചു.

അതേ സമയം, ശ്രീലങ്കയിൽ രാജ്യവ്യാപക 24 മണിക്കൂർ സമരത്തിന് റെയിൽവേ ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി 12 മണി മുതൽ വെള്ളിയാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് സമരം. 40ലേറെ റെയിൽവേ ട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇതോടെ രാജ്യത്ത് ട്രെയിൻ ഗതാഗതം പൂർണമായും നിശ്ചലമാകും. നാളെ നടക്കുന്ന രാജ്യവ്യാപക ഹർത്താലിനോടുള്ള ഐക്യദാർഢ്യമായാണ് റെയിൽവേ സമരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.