SignIn
Kerala Kaumudi Online
Thursday, 25 April 2024 10.21 AM IST

പേരറിവാളന്റെ മോചനം; ഗവർണ്ണറുടെ നടപടിക്കെതിരെ സുപ്രീം കോടതി

gfgg

ന്യൂഡൽഹി:രാജീവ്ഗാന്ധി കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പേരറിവാളന് ശിക്ഷ ഇളവ് നൽകാൻ തമിഴ്നാട് മന്ത്രിസഭ എടുത്ത തീരുമാനം രാഷ്ട്രപതിക്ക് കൈമാറാൻ ഗവർണ്ണർക്ക് അധികാരമുണ്ടോയെന്ന് കണ്ടെത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പേരറിവാളന്റെ മോചനത്തിനായി കോടതി നേരിട്ട് മോചന ഉത്തരി വിടാമെന്നും ജസ്റ്റിസ് എൽ. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിഷയത്തിൽ വിശദീകരണം നൽകാൻ സമയം അനുവദിച്ച കോടതി രാഷ്ട്രപതി തീരുമാനമെടുക്കുന്നത് വരെ വിഷയം മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കി. ആർട്ടിക്കിൾ 14 പ്രകാരം ഉറപ്പ് നൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ പേരിൽ അദ്ദേഹത്തെ വിട്ടയക്കാൻ താല്പര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഗവർണ്ണർ വിഷയം രാഷ്ട്രപതിക്ക് കൈമാറാമായിരുന്നോ എന്നതാണ് ഇവിടെ ഉന്നയിക്കപ്പെട്ട കാര്യം. പേരറിവാളൻ 36 വർഷത്തെ തടവ് അനുഭവിച്ച കാര്യം കോടതിക്ക് കാണാതിരിക്കാനാകില്ല. കോടതി ചൂണ്ടിക്കാട്ടി. 26 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിന് ശേഷം 2017 ജനവരി 24 നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. ഏറ്റവും അവസാനമായി പരോളിലിറങ്ങിയത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. കേസ് ചൊവ്വാഴ്ച്ച വീണ്ടും വാദം കേൾക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.