അമൃത്സർ: പഞ്ചാബിലെ മൊഹാലി പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയാണെന്ന് പഞ്ചാബ് ഡി.ജി.പി വ്യക്തമാക്കി.
സ്‌ഫോടനത്തിന്റെമുഖ്യ സൂത്രധാരൻ തരൻ തരാൻ സ്വദേശി ലഖ്ബീർ സിംഗ് ലാൻഡയാണെന്നും ഇയാൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരന്റെ അടുത്ത അനുയായിയാണെന്നും അദ്ദേഹംവെളിപ്പെടുത്തി.
ഗുണ്ടാനേതാവായ ലഖ്ബീർ സിംഗ് 2017ൽ കാനഡയിലേക്ക് താമസം മാറ്റിയിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരൻ ഹരീന്ദർ സിംഗ് റിൻഡയുടെ അടുത്ത കൂട്ടാളിയാണിയാൾ. ഇരുവർക്കും പാക് ഐ.എസ്.ഐയുമായി ബന്ധമുണ്ട്.
സംഭവത്തിൽ
കൻവർ ബാത്, ബൽജീത് കൗർ, ബൽജീത് റംബോ, ആനന്ദ്ദീപ് സോനു, ജഗ്ദീപ് കാങ്, നിഷാൻ സിംഗ് എന്നിവരടക്കം ആറുപേർ അറസ്റ്റിലായി.
പൊലീസ് ഉദ്യോഗസ്ഥർ ഓഫീസിലില്ലാത്ത സമയം നോക്കി ആക്രമണം നടത്തിയത് മുന്നറിയിപ്പ് എന്ന നിലയിലാണ്. വരാനുള്ള ആക്രമണങ്ങൾക്കുള്ള സന്ദേശമാണിതെന്ന് കരുതുന്നതായി പഞ്ചാബ് ഡി.ജി.പി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് 7.45നാണ് മൊഹാലിയിലെ സെക്ടർ 77ലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആർ.പി.ജി ആക്രമണം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |