ശ്രീനഗർ: ജമ്മുകാശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്കായി പണം കൈപ്പറ്റിയെന്ന കേസിൽ കാശ്മീർ വിഘടനവാദി നേതാവ് മുഹമ്മദ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് ഡൽഹി എൻ.ഐ.എ കോടതി വിധിച്ചു. നിരോധിത സംഘടനയായ ജമ്മു കാശ്മീർ വിമോചന മുന്നണി (ജെ.കെ.എൽ.എഫ്) നേതാവാണ് യാസിൻ മാലിക്ക്. മേയ് 10ന് ഡൽഹി കോടതിക്ക് മുമ്പാകെ, എല്ലാ കുറ്റങ്ങളും മാലിക് ഏറ്റുപറഞ്ഞിരുന്നു. ശിക്ഷ വിധിക്കുന്നത് സംബന്ധിച്ച വാദം ഈ മാസം 25ന് ആരംഭിക്കും. ഇതിന് മുന്നോടിയായി സാമ്പത്തിക സ്ഥിതിയും സ്വത്തുവിവരവും സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി മാലിക്കിനോട് ആവശ്യപ്പെട്ടു.
കാശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് പാകിസ്ഥാൻ കേന്ദ്രങ്ങളിൽ നിന്നും ഭീകരപ്രവർത്തനങ്ങൾക്കായി പണം ലഭിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിന് പിന്നാലെയാണ് യാസിൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |