ന്യൂഡൽഹി: ദേശീയഗാനമായ ജനഗണമനയ്ക്ക് നൽകുന്ന അതേ ആദരവ് വന്ദേമാതരത്തിനും നൽകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാദ്ധ്യായ നൽകിയ പൊതുതാല്പര്യ ഹർജിയിൽ കേന്ദ്രസർക്കാരിനും പൊതു വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളുടെ ചുമതലയുള്ള എൻ.സി.ഇ.ആർ.ടിക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി നവംബർ 9ന് പരിഗണിക്കും. ആറ് ആഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ വന്ദേമാതരം ചരിത്രപരമായ പങ്കാണ് വഹിച്ചത്.
വന്ദേമാതരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേശീയ നയം രൂപീകരിക്കണം. ജനഗണമനയും വന്ദേമാതരവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആലപിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ. ഹർജിയിൽ വാദം കേൾക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് സച്ചിൻ ദത്ത എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ഒരു പബ്ളിസിറ്റി സ്റ്റണ്ടായാണ് ഞങ്ങൾക്ക് തോന്നുന്നതെന്ന് കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |