ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് മുടങ്ങിയ പഠനം പൂർത്തിയാക്കുന്നതിന് ചൈനയിലേക്ക് പോകാൻ അവസരം വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ ഇന്ന് ഡൽഹി ജന്ദർ മന്ദറിൽ സത്യഗ്രഹം നടത്തും. രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ നടക്കുന്ന സമരത്തിൽ 400 വിദ്യാർത്ഥികൾ പങ്കെടുക്കും. കേരളത്തിൽ നിന്ന് 50 പേർ പങ്കെടുക്കും.
സമരം കേന്ദ്രസർക്കാരിനെതിരല്ലെന്ന് രക്ഷിതാക്കളുടെ സംഘടനയായ എഫ്.എം.ജി.പി.എയുടെ (ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്‌സ് പാരന്റ്സ് അസോസിയേേൻ) പ്രസിഡന്റ് ആൻഡ്രൂസ് മാത്യു കേരളകൗമുദിയോട് പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ വിദേശകാര്യമന്ത്രാലയം വിഷയം നന്നായി അവതരിപ്പിച്ചിരുന്നു. വിവരങ്ങൾ ചൈനയ്‌ക്ക് കൈമാറിയെങ്കിലും വിസ നടപടിക്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ലെന്നും ആൻഡ്രൂസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |