SignIn
Kerala Kaumudi Online
Thursday, 28 March 2024 9.43 PM IST

മോദി സർക്കാരിന് യശസിന്റെ എട്ട് വയസ്

v

ന്യൂഡൽഹി: കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കി 2014 മേയ് 26 ന് കേന്ദ്ര ഭരണം ഏറ്റെടുത്ത നരേന്ദ്രമോദി സർക്കാരിന് ഇന്ന് എട്ട് വയസ്.

ആദ്യടേമിൽ അഞ്ച് വർഷം പൂർത്തിയാക്കിയ മോദി സർക്കാർ 2019 ൽ വീണ്ടും തിരഞ്ഞെടുപ്പ് നേരിട്ട് അധികാരം നിലനിർത്തിയത് ബി.ജെ.പി തനിച്ച് ഭൂരിപക്ഷം നേടിയാണ്. 2014 നേക്കാൾ 21 സീറ്റ് കൂടുതൽ നേടി. മൊത്തം 303 സീറ്റ്.

ഗുജറാത്ത് കലാപത്തിന്റെ ദുഷ്പേരിൽ നിന്ന് വികാസ് പുരുഷനെന്ന ദേശീയ പ്രതിഛായയും കടന്ന് രാജ്യത്തിന്റെ യശസ് ഉയർത്തിയ ലോകനേതാവെന്ന കീർത്തിയിലാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജൻധൻ അക്കൗണ്ട് മുതൽ സ്‌മാർട്ട് സിറ്റി മിഷൻ വരെ എത്തി നിൽക്കുന്ന മോദി സർക്കാരിന്റെ പദ്ധതികൾ സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ സുരക്ഷാ മേഖലകളിൽ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവയാണ്. ഇന്ത്യയുടെ ഭരണം രണ്ടാം വട്ടവും ജനങ്ങൾ മോദിയെ ഏല്പിക്കാൻ കാരണവും ഇത് തന്നെയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഹിന്ദുത്വ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ മോദി - ഷാ കൂട്ടുകെട്ടും, പാർട്ടിയും സർക്കാരും ഒരു മെയ്യായി പ്രവർത്തിച്ചതും നേട്ടമായി.

ഈ നേട്ടങ്ങൾക്കെല്ലാം ഇടയിലും പൗരത്വ നിയമ സമരകാലത്തെ ഡൽഹി കലാപവും കർഷക പ്രക്ഷോഭവും ഡീസൽ - പെട്രോൾ വില വർദ്ധനവും രാജ്യത്തെ വിദ്വേഷ പ്രചരണങ്ങളും ജഹാംഗീർ പുരി സംഘർഷവുമൊക്കെ മോദി സർക്കാരിന്റെ പ്രയാണത്തിൽ കരിനിഴൽ വീഴ്‌ത്തി.

ഇന്ന് മുതൽ ജൂൺ 15 വരെ വൻ പ്രചാരണ പരിപാടികളാണ് എട്ടാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിക്കുന്നത്. സേവ, സുശാസൻ, ഗരീബ് കല്യാൺ എന്ന മുദ്രാവാക്യമുയർത്തി രാജ്യം മുഴുവൻ പാർട്ടി പ്രവർത്തകർ മുതൽ മന്ത്രിമാർ വരെ പ്രചാരണത്തിനിറങ്ങും.

2024ൽ ഹാട്രിക്, ബി. ജെ. പി
വമ്പൻ ജനസമ്പർക്കത്തിന്

ന്യൂഡൽഹി:സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം. നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി ഇന്ന് മുതൽ ജൂൺ 15 വരെ നടത്തുന്ന ബൃഹത്തായ ജനസമ്പർക്ക പരിപാടിയുടെ മുദ്രാവാക്യമാണിത്. അടുത്ത സർക്കാർ മോദി സർക്കാർ എന്ന മുദ്രാവാക്യവുമായി 2014 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി വലിയ വികസന സ്വപ്നങ്ങളാണ് ജനങ്ങളുടെ മുമ്പിൽ വച്ചത്. അധികാരത്തിലേറി ആദ്യ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ജൻ ധൻ യോജന പ്രഖ്യാപിച്ച്‌ തുടങ്ങിയ പദ്ധതികൾ ആയുഷ്‌മാൻ ഭാരത്, ഉജ്വല യോജന, കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാന മന്ത്രി സുരക്ഷാ യോജന, അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത്, മുദ്രയോജന എന്നിവയിലൂടെ ജനഹൃദയം കീഴടക്കിയെന്ന് 2019ലെ തിരഞ്ഞെടുപ്പ് തെളിയിച്ചു.

8 ഭാഗ്യ നമ്പർ
മോദിയുടെ ഭാഗ്യ നമ്പറായാണ് 8 നെ വിശേഷിപ്പിക്കാറ്. 2014ലെ തിരഞ്ഞെടുപ്പ് പ്രാചരണം തുടങ്ങിയത് മാർച്ച് 26ന്. 26 ലെ രണ്ടും ആറും കൂട്ടിയാൽ 8. 2014 മേയ് 26നാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നോട്ട് നിരോധനം നവം. 8 ന്. 20l9 ആഗസ്റ്റ് 8 ന് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. ലോക്ക് ഡൗൺ പ്രഖ്യാപനം രാത്രി 8 മണിക്ക്. മോദിയുടെ ജനന തീയതി സെപ്റ്റംബർ 17.

ലക്ഷ്യം 2024
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ഹാട്രിക് വിജയമാണ് ബി. ജെ. പി ഉന്നമിടുന്നത് . മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കും. ഇതിനായി ജില്ലാ - സംസ്ഥാന തലങ്ങളിൽ മൂന്നംഗ കമ്മിറ്റികൾ രൂപീകരിച്ചു. പ്രചരണ ഗാനങ്ങൾ, പോക്കറ്റ് ഡയറികൾ, വെബ്സൈറ്റുകൾ റെഡി. മന്ത്രിമാരും എം.പിമാരും ഗ്രാമങ്ങളിൽ ബൂത്തുകൾ മുതൽ പ്രചാരണം നയിക്കും. സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകുന്ന കേന്ദ്രമന്ത്രിമാരുമായി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഢ മുഖാമുഖം തുടങ്ങി. ബംഗാളിൽ ധർമ്മേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, സ്‌മൃതി ഇറാനി എന്നിവരും പഞ്ചാബിൽ മൻസൂഖ് മാണ്ഡവ്യയും നേതൃത്വം നൽകും. ന്യൂനപക്ഷങ്ങളെയും ദുർബ്ബല വിഭാഗങ്ങളെയും ലക്ഷ്യമിട്ടും പ്രചാരണമുണ്ടാകും. ജൂൺ 6 മുതൽ 8 വരെ ന്യൂനപക്ഷങ്ങളുമായി സമ്പർക്കം. ജൂൺ 1 മുതൽ 13 വരെ ഗരീബ് കല്യാൺ സഭകൾ. ജൂൺ 3 മുതൽ 5 വരെ ഝാർഖണ്ഡിൽ വിശ്വാസ് റാലിയും ആദിവാസി മേളയും. ജൂൺ 7 മുതൽ 13 വരെ യുവമോർച്ചയുടെ വികാസ് തീർത്ഥ് ബൈക്ക് റാലികളിൽ മന്ത്രിമാരും എം.പി, എം.എൽ.എമാരും നേതാക്കളും പങ്കെടുക്കും. ജനസമ്പർക്ക പരിപാടിയിൽ സർക്കാരിന്റെ റിപ്പോർട്ട് കാർഡും പുറത്തിറക്കും.
നാളെ പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലെ ഷിംലയിൽ റോഡ് ഷോയിൽ പങ്കെടുക്കും. കൊവിഡ് അനാഥരാക്കിയ കുട്ടികൾക്കുള്ള സഹായ ധനം ഇന്ന് പ്രധാനമന്ത്രി വിതരണം ചെയ്യും. അവർക്കുള്ള സ്കോളർഷിപ്പും പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.