ന്യൂഡൽഹി:ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരിൽ നടപടി നേരിടുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ സോണൽ ചീഫ് സമീർ വാങ്കഡെയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി.
ചെന്നൈയിലെ ഡയറക്ടർ ജനറൽ ഓഫ് ടാക്സ് പേയേഴ്സ് സർവ്വീസസ് ഓഫീസിലേക്കാണ് മാറ്റം. ആര്യൻഖാനെ മയക്ക് മരുന്ന് കേസിൽ അറസ്റ്റ് ചെയ്തത് തെറ്റായിരുന്നുവെന്ന് എൻ.സി.ബി കണ്ടെത്തിയിരുന്നു. ആര്യന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയിരുന്നു. തൊട്ട് പിന്നാലെ ആഭ്യന്തര മന്ത്രാലയം വാങ്കഡെയ്‌ക്കെതിരെ നടപടി ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് സ്ഥലം മാറ്റം..
2021 ഒക്ടോ. 2 ന് ആഢംബര കപ്പലായ കോർഡേലിയയിൽ നടത്തിയ മയക്ക് മരുന്ന് വേട്ടയിൽ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. ആര്യൻ മയക്ക് മരുന്ന് കൈവശം വച്ചിരുന്നില്ലെന്ന് കണ്ടെത്തുകയും വാങ്കഡെക്കെതിരെ ആരോപണങ്ങൾ ഉയരുകയും ചെയ്തു. തുടർന്ന് വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. വാങ്കഡെ കപ്പലിൽ നടത്തിയ റെയ്ഡ് സംബന്ധിച്ച എൻ.സി.ബിയുടെ വിജിലൻസ് അന്വേഷണം ഉടൻ പൂർത്തിയാകും.അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാങ്കഡെക്കെതിരായ അച്ചടക്ക നടപടി തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |