ന്യൂഡൽഹി:ഗ്യാൻവാപി മസ്ജിദിലെ സർവ്വേയുടെ വീഡിയോകളും ചിത്രങ്ങളും കോടതിയുടെ അനുമതിയില്ലാതെ പരസ്യപ്പെടുത്തരുതെന്ന് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടു. സർവ്വേ റിപ്പോർട്ടിന്റെയും ദൃശ്യങ്ങളുടെയും പകർപ്പ് വിവിധ കക്ഷികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിലെ വിവരങ്ങളും വീഡിയോ ചിത്രീകരണവും ചിത്രങ്ങളും പരസ്യപ്പെടുത്താൻ അനുവദിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി ഇതിനെ ശക്തമായി എതിർത്തു. വൈകാരികമായ എതിർപ്പ് കണക്കിലെടുത്താണ് ഹിന്ദു ഹർജിക്കാരുടെ ആവശ്യം തള്ളി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സർവ്വേ റിപ്പോർട്ടും ദൃശ്യങ്ങളും ഹർജിക്കാർക്ക് അനുവദിച്ചത് റിപ്പോർട്ടിനോടുള്ള പ്രതികരണം അറിയിക്കാനാണെന്നും മറ്റ് ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |